തുനിസ് (തുനീസിയ) ∙ ഇറ്റലിയിലേക്ക് കുടിയേറാനായി ലിബിയയിൽ നിന്ന് പോയ അഭയാർഥികളുടെ ബോട്ട് മെഡിറ്ററേനിയൻ കടലിൽ തകർന്ന് 17 പേർ മരിച്ചു. മരിച്ചവർ ബംഗ്ലദേശ് സ്വദേശികളാണ്. 380 പേരെ തുനീസിയൻ നാവികസേന രക്ഷിച്ചു.

നാന്നൂറോളം പേരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. സിറിയ, ഈജിപ്ത്, സുഡാൻ, മാലി, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു അഭയാർഥികൾ.

English Summary: Refugee boat heading from Libya to Europe sank

Leave a Reply

Your email address will not be published. Required fields are marked *