കുവെെറ്റ്: കുവൈറ്റില്‍ താമസിക്കുന്ന വിദേശികളുടെ ചികിത്സ ചെലവ് കുറക്കാൻ നടപടിയുമായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. കുവൈറ്റ് പ്രദേശിക ദിനപത്രം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ആരോഗ്യ മന്ത്രാലയം ഇതുസംബന്ധിച്ച പഠനം നടത്താന്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. മാധ്യമം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ ആശുപത്രിയില്‍ വിതരണം ചെയ്യുന്ന മരുന്നുകളുടെ കണക്ക് എടുക്കും. മരുന്നുകള്‍ വിതരണം ചെയ്യുന്നതിന്‍റെ സാധ്യതകളെ കുറിച്ച് പഠിക്കും. ആവശ്യമുള്ളതിനേക്കാൾ അധികം മരുന്ന് വിതരണം നടക്കുന്നുണ്ടോ എന്ന കാര്യവും പരിശോധിക്കും.പത്തു ശതമാനമെങ്കിലും ചെലവ് ചുരുക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.

ഇൻഷുറൻസ് പരിരക്ഷക്ക് കീഴിലുള്ള ചികിത്സകളെ ഇത് ബാധിക്കില്ല. ശസ്ത്രക്രിയകള്‍ക്കും ഈ പുതിയ പരിഷ്കരണം ബാധിക്കില്ല. ചെറിയ കേസുകളുമായി ആശുപത്രിയില്‍ വരുന്നവര്‍ക്ക് അനാവശ്യമായി മരുന്നുവിതരണം നടത്തുന്നത് നിയന്ത്രിക്കാനാണ് നീക്കം. പല നിലവാരത്തിലുള്ള മരുന്നുകള്‍ ആണ് കുവെെറ്റില്‍ വിതരണം ചെയ്യുന്നത്. കൂടിയ വിലയുള്ള മരുന്നുകള്‍ വലിയ അളവില്‍ വിതരണം ചെയ്യുന്നത് തടയാന്‍ ആണ് ലക്ഷ്യം വെക്കുന്നത്. കുവൈറ്റികളെ വിദേശത്തേക്ക് ചികിത്സക്കായി അയക്കുന്നതില്‍ ചെറിയ നിയന്ത്രണം കൊണ്ടുവരും. ഗുരുതര കേസുകൾക്ക് മാത്രം വിദേശത്ത് അയക്കും. കുവൈറ്റില്‍ തന്നെ ആ രോഗത്തിന് ചികിത്സ ഉണ്ടെങ്കില്‍ ഇവിടെ തന്നെ ചികിത്സ തുടരും.

അതേസമയം, കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവിസ് രണ്ടാഴ്ചക്കുള്ളില്‍ വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. അതിനുള്ള ചര്‍ച്ചകള്‍ നടന്നുവരുകയാണെന്ന് അൽ ഖബസ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. കൊവിഡ് എമര്‍ജന്‍സി വിഭാഗം ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിടും. തുടര്‍ന്ന് ആരോഗ്യ മന്ത്രാലയം കാര്യങ്ങള്‍ പഠിച്ച ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനം എത്തുക. കൂടുതല്‍ വിമാന സര്‍വീസ് തുടങ്ങുന്നതിലൂടെ നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ആശ്വാസമാകുകയാണ് പുതിയ വാര്‍ത്ത. ഓരോ ദിവസവും 1000ത്തില്‍ ആണ് ഇപ്പോള്‍‍ ടിക്കറ്റുകള്‍ കൊടുക്കുന്നത്. കൂടുതല്‍ ടിക്കറ്റ് നല്‍കാത്തത് വലിയ ബുദ്ധിമുട്ടാണ് പ്രവാസികള്‍ക്ക് ഉണ്ടാക്കുന്നത്. ഇന്ത്യയിൽ നിന്ന് പ്രതിദിനം 768 സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ പകുതിയും വലിയൊരു തുക നല്‍കിയാണ് വിറ്റ് പോകുന്നത്. പലര്‍ക്കും വിചാരിച്ച സമയത്ത് ടിക്കറ്റ് കിട്ടാനില്ല. യാത്ര വിലക്ക് കാരണം നാട്ടില്‍ കുടുങ്ങിയ പലരും തിരിച്ച് വരാനുള്ള തയ്യാറെപ്പിലാണ്. എന്നാല്‍ പലര്‍ക്കും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്. കൊവിഡ് കേസുകള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കുറവാണ്. വരും ദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞാല്‍ നിയന്ത്രണങ്ങൾ ഇനിയും കുറയാന്‍ ആണ് സാധ്യത. രോഗം ബാധിക്കുന്നവരുടെ എണ്ണം കുറവും രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുതലും ആണ്.

Leave a Reply

Your email address will not be published. Required fields are marked *