കൊവിഡ് നിയന്ത്രണ വിധേയമായി കൊണ്ടിരിക്കുന്ന ദുബായ് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ ആരംഭിച്ചു.സ്വകാര്യ മേഖലയിൽ ആണ് ഇത്തവണ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത്. 75,000 സ്വദേശികൾക്ക് തൊഴിലവസരമൊരുക്കാനുള്ള വലിയ പദ്ധതിയാണ് ഇപ്പോള്‍ യുഎഇ മുന്നോട്ട് വെച്ചിരിക്കുന്നത്. കൂടുതല്‍ അനുകൂല്യങ്ങളോടെയാണ് ഇത്തരം പദ്ധതികള്‍ എത്തുന്നത്.
നഴ്സിങ് മേഖലയിൽ സ്വദേശികൾക്ക് അവസരം നല്‍കി കൊണ്ടാണ് ഈ പദ്ധതി യുഎഇ നടപ്പിലാക്കുന്നത്. 50 വർഷത്തേയ്ക്കുള്ള 50 പദ്ധതികളുടെ രണ്ടാം പട്ടികയാണ് യുഎഇ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണ കൂടുതലും സ്വദേശികളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ളതാണ് പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ ആണ്. യുഎഇ 50-ാം ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. അതിന്‍റെ ഭാഗമായാണ് ഇത്തരത്തിലുള്ള പദ്ധതി. കൂടുതല്‍ സാമ്പത്തിക, വികസന പദ്ധതികൾ ആവിഷ്കരിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ജനങ്ങളുടെ സുസ്ഥിരമായ ഭാവി ഉറപ്പാക്കുകയാണ് എല്ലാ പദ്ധതികളുടേയും ലക്ഷ്യം.
സെപ്റ്റംബര്‍ അഞ്ചിന് ആണ് ആദ്യ സെറ്റ് പദ്ധതികൾ യുഎഇ പ്രഖ്യാപിച്ചത്. നിക്ഷേപകർ, അനലിസ്റ്റുകൾ എന്നിവരുൾപ്പെടെ പലര്‍ക്കും യുഎഇയോട് താത്പര്യം വർധിച്ചതായി സമ്മേളനം വ്യക്തമാക്കി. സ്വദേശികൾക്ക് വേണ്ടിയുള്ള പുതിയ പദ്ധതികള്‍ ആണ് യുഎഇ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാർഥികൾക്കും ബിരുദധാരികൾക്കും ഒരു ബില്യൻ ദിർഹം സഹായം, അമ്പത് വയസിന് ശേഷം ഗവ.ജീവനക്കാർക്ക് വിരമിക്കൽ അവസരം പിന്നീട് അവര്‍ക്ക് സ്വന്തമായി ബിസിനസ് ആരംഭിക്കാനുള്ള സഹായം, വിവിധ മേഖലകളില്‍ സ്വദേശികള്‍ക്ക് പരിശീലന പരിപാടി. 75,000 സ്വദേശികളെ വിവിധ മേഖലകളില്‍ നിയമിക്കുന്നതിന് 24 ബില്യൻ ദിർഹം നീക്കിവെച്ചുള്ള വലിയ പദ്ധതികള്‍ ആണ് ഇപ്പോള്‍ യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത്.
എക്സ്പോ കാണാന്‍ ദുബായിലെത്തി മടങ്ങുന്നവര്‍ക്ക് സൂക്ഷിച്ച് വെക്കാൻ സ്പെഷ്യൽ ‘പാസ്പാർട്ട് പുറത്തിറക്കി ദുബായ്. 50 പേജുള്ള ഒരു ബുക്ക്ലെറ്റാണ് എക്സ്പോ സംഘാടകർ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. എക്സ്പോ കാണാന്‍ എത്തിയതിന്‍റെ ഒരു ഓര്‍മ്മക്കായി ഇത് സൂക്ഷിക്കാന്‍ സാധിക്കും. 20 ദിർഹം ആണ് പാസ്പേര്‍ട്ടിന്‍റെ വില. എക്സ്പോ വേദിക്ക് ചുറ്റുമുള്ള സ്റ്റേറുകളില്‍ ഇത് ലഭ്യമാണ്.
മഞ്ഞ നിറത്തിലുള്ള പുറം ചട്ടയോടെയാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. പാസ്പോര്‍ട്ടിനെ പോലെ ഏകീകൃത നമ്പർ, ഫോട്ടോ, വ്യക്തിഗത വിവരങ്ങൾ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും